സനൽകുമാർ ശശിധരനു കുരുക്ക് മുറുകും; മുൻ കേസിൽ ലഭിച്ച ജാമ്യം റദ്ദാകാനും സാധ്യത

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ തനിക്കെതിരെ ഒട്ടേറെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചെന്ന നടിയുടെ പരാതി സംവിധായകൻ സനൽകുമാർ ശശിധരനു കൂടുതൽ കുരുക്കാകും. നിലവിലെ കേസിനു പുറമെ മുൻ കേസിൽ ലഭിച്ച ജാമ്യം റദ്ദാകുന്നതിലേക്കുവരെ നടപടികൾ നീളാം. പരാതി സംബന്ധിച്ച് പൊലീസ് ഇന്നു നടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.2022ൽ സമാനമായ വിധത്തിൽ നടിക്കെതിരെ പരാമർശങ്ങൾ നടത്തിയതിന് സനൽകുമാർ ശശിധരന്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സമാനമായ കുറ്റകൃത്യമാണു ചെയ്തിരിക്കുന്നത് എന്നതിനാലും പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്നതും ചൂണ്ടിക്കാട്ടി സനലിന്റെ ജാമ്യം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്.

അമേരിക്കയിലുണ്ടെന്നു കരുതുന്ന സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ശ്രമിച്ചു വരികയാണ്. നയതന്ത്ര മേഖലകൾ വഴിയും സനലിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണെന്ന് പൊലീസ് പറയുന്നു. സനൽകുമാർ ശശിധരന്റെ സമൂഹമാധ്യമ പോസ്റ്റുകൾ തനിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നു കാട്ടിയാണു നടി പരാതി നൽകിയത്.

നടിയുടേത് എന്ന മട്ടിൽ ചില ശബ്ദസന്ദേശവും ഇത്തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ഇതോടെയാണു നടി പരാതി നൽകിയതും പൊലീസ് കേസെടുത്തതും. ഇതിനെതിരെയും സനൽകുമാർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും പിന്നാലെ മറ്റൊരു ശബ്ദസന്ദേശം കൂടി പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !