ബെംഗളൂരു: തെലങ്കാനയിലെ നല്ലഗൊണ്ടയില്‍ കനാല്‍ക്കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവ് മലയാളിയെന്ന് സംശയം. ഗുര്റമ്പോടുള്ള കനാല്‍ക്കരയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത് ഈ മാസം 18-നാണ്. യുവാവ് ധരിച്ച ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമെന്ന് പോലീസ് പറഞ്ഞു. വിശദാന്വേഷണത്തിന് കേരളാ പോലീസിന്റെ കൂടി സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ 18-നാണ് കനാലിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേരളാ ബന്ധം സംശയിക്കത്തക്ക രീതിയിലുള്ള വിശദാംശങ്ങള്‍ ലഭ്യമായത്.
കേരളാ സ്റ്റൈല്‍ കോഡ് ഉപയോഗിച്ചുള്ള ഷര്‍ട്ടാണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ് തെലങ്കാന പോലീസ്, കേരളാ പോലീസിന്റെ കൂടി സഹായം അഭ്യര്‍ഥിച്ചത്.അതേസമയം സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹത്തില്‍ മുറിവുകളും പാടുകളുമുണ്ട്.
ആരെങ്കിലും കൊന്നശേഷം കനാലിന് സമീപം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.