തിരുവനന്തപുരം: പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാർത്ഥി അസ്‌ലമിന്റെ നില ഗുരുതരമായി തുടരുന്നു. പ്ലസ് വൺ വിദ്യാർഥികളായ നാലുപേരാണ് കേസിലെ പ്രതികൾ. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
ഒരുമാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം കഴിഞ്ഞദിവസം കത്തിക്കുത്തിൽ കലാശിച്ചത്. അസ്ലമിന്റെ ശ്വാസകോശത്തിൽ കത്തി കുത്തി കയറ്റുകയായിരുന്നു. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അന്ന് പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുൾപ്പടെ പരിക്കേറ്റിരുന്നു.അന്നത്തെ സംഘർഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്ലസ് വൺ വിദ്യാർഥികളായ നാലുപേരാണ് കേസിലെ പ്രതികൾ. ഇവർ ഒളിവിൽ ആണെന്നാണ് പോലീസ് വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.