ചെന്താമരയെ പിടികൂടിയപ്പോൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനു 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്;

നെന്മാറ: മൂന്നുപേരെ അരുംകൊല ചെയ്ത കേസിലെ പ്രതി ചെന്താമരയെ പിടികൂടിയപ്പോൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനു 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോൾ തള്ളിക്കയറിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നാണു പൊലീസ് പറയുന്നത്.


യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണു കേസെടുത്തത്. ഗേറ്റ്, മതിൽ എന്നിവ തകർത്ത് 10000 രൂപയുടെ നഷ്ടം വരുത്തി, സ്റ്റേഷൻ പരിസരത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചു, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കൃഷ്ണദാസിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചു, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്.


ആലത്തൂർ സബ് ജയിലിൽ റിമാൻഡിലാണു പ്രതി ചെന്താമര. തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണു ചൊവ്വാഴ്ച രാത്രി ചെന്താമരയെ അറസ്റ്റ് ചെയ്തത്.

സുധാകരന്റെ ഭാര്യ സജിതയെ 2019ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ക്രൂരകൃത്യങ്ങളിൽ പ്രതിക്കു പശ്ചാത്താപമില്ലെന്നും കൃത്യം നടത്തിയതിൽ സന്തോഷിക്കുന്നതു പോലെയാണു പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !