പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി സി.പി.എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് അടൂർ നഗരസഭാ സെക്രട്ടറിയെ കോണ്‍ഗ്രസ് ഉപരോധിച്ചു.
സമ്മേളനത്തിന് എത്താത്ത തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ നല്‍കില്ലെന്ന് കൗണ്‍സിലർ പറഞ്ഞതായി പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദമുയർന്നത്. അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു."സ്നേഹം നിറഞ്ഞ തൊഴിലുറപ്പ് അംഗങ്ങളേ, നാളെ തൊഴിലുറപ്പില്ല. മൂന്ന് മണിക്ക് കോന്നിയില്‍ ഒരു സമ്മേളനമുണ്ട്. ഈ സമ്മേളനത്തില്‍ വരുന്നവരെ മാത്രമേ പുതിയ പണിക്ക് പരിഗണിക്കൂവെന്നാണ് മെമ്പർ പറഞ്ഞിരിക്കുന്നത്.
എല്ലാവരും പി.ഡബ്ല്യു.ഡി ഓഫിസിനടുത്തും മറിയ ഹോസ്പിറ്റലിനരികിലും വന്ന് നില്ക്കുക. അവിടെനിന്ന് ബസുണ്ട്. കഴിഞ്ഞ ദിവസം പണിക്ക് വന്ന 17 പേരും എത്തിയെങ്കില്‍ മാത്രമേ പിന്നീട് പണിയുണ്ടാകൂ എന്നാണ് മെമ്പർ പറഞ്ഞത്. മെമ്പറുടെ സ്വഭാവം അറിയാമല്ലോ. എന്ത് തിരക്കുണ്ടെങ്കിലും അത് മാറ്റിവെച്ച് നാളെ പരിപാടിയില്‍ പങ്കെടുക്കുക" -തൊഴിലുറപ്പ് മേറ്റ് തൊഴിലാളികളോട് പറയുന്ന ഈ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് കോന്നിയില്‍ സി.പി.എം സമ്മേളനം നടന്നത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ് തൊഴിലുറപ്പിന്റെ വാർഡിലെ ഏകോപന ചുമതലുള്ള മേറ്റിന്റെ ശബ്ദ സന്ദേശം പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
തൊഴിലാളികളെ ഭീഷണിപ്പെടുത്തി സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അരോപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കു നേരെ നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.