ഹരിയാന: പലർക്കും മികച്ച ജോലി എന്നത് ഒരു സ്വപ്നമാണ്. ജോലി കിട്ടിയവർക്ക് മികച്ച ശമ്പളം എന്നത് സ്വപ്നവും. ഉയർന്ന ശമ്പളമാണ് തനിക്ക് കമ്പിനിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പറയാൻ അവർക്ക് ഒരു പ്രത്യേക ഉത്സാഹമാണ്.
പലരും ഉയർന്ന ശമ്പളമുള്ള ജോലി അനേഷിച്ച് യാത്ര തിരിക്കുന്നതൊക്കെ പതിവ് കാഴ്ചയില്‍പ്പെടുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ളവർക്ക് ഒരു പ്രചോദമാകട്ടെ ജഗദീപ് സിംഗ്. ജഗദീപ് സിംഗ് എന്നാല്‍ വെറും ജഗദീപ് സിംഗ് അല്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നയാളുടെ പേരാണ്. ഒരു ദിവസം 48 കോടി രൂപ ശമ്പളമാണ് അദ്ദേഹത്തിന് ജോലിയിലൂടെ കിട്ടുന്നത്. വാര്‍ഷിക ശമ്പളം 17,800 കോടിയും. അദ്ദേഹത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ വിവരണമാണ് താഴെ.ഒരു ദിവസം 48 കോടി രൂപ ശമ്പളം കിട്ടുന്ന ജോലി. വാര്‍ഷിക ശമ്പളം 17,800 കോടി. ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരന്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും സംരംഭക മേഖലയിലും വലിയ ചര്‍ച്ചയാകുകയാണ്.
സാങ്കേതിക രംഗത്ത് ഇന്ത്യന്‍ മികവിന്റെ ഉദാഹരണമായും ഈ ഹരിയാനക്കാരന്‍ ഉയര്‍ന്നു കഴിഞ്ഞു. വ്യവസായം വളര്‍ച്ച നേടുമ്പോള്‍ കമ്പിനികളെ നയിക്കുന്നവരുടെ ശമ്പളം എങ്ങനെ വര്‍ധിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് സിംഗിന്റെ ജീവിതം.
കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടംസ്‌കേപ് ടെക്‌നോളജി കമ്പിനിയുടെ സിഇഒയാണ് 52കാരനായ ജഗ്ദീപ് സിംഗ്. ഹരിയാനയിലെ അംബാലയില്‍ ജനിച്ച സിംഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിടെക്കും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും എടുത്ത ശേഷമാണ് ജോലിക്കിറങ്ങിയത്.
പത്തു വര്‍ഷം വിവിധ ടെക് കമ്പിനികളില്‍ ജോലി ചെയ്തു. തുടര്‍ന്നാണ് ഇവി ബാറ്ററികളുടെ നിര്‍മാണം നടത്തുന്ന ക്വാണ്ടംസ് പേസ് എന്ന കമ്പിനിക്ക് 2010 ല്‍ രൂപം നല്‍കിയത്.
വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി സ്റ്റോറേജ് മേഖലയില്‍ കമ്പിനി കുതിച്ചു വളരുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര ഗതാഗത മേഖലയില്‍ പുത്തന്‍ കണ്ടെത്തലുകളിലൂടെ മികച്ച വരുമാനം കമ്പിനി സ്വന്തമാക്കുന്നു. ഇന്ത്യയിലെ പല കമ്പിനികളുടെയും വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ് ജഗദീപ് സിംഗ് വാങ്ങുന്ന വാര്‍ഷിക ശമ്പളം.
റിന്യൂവബിള്‍ എനര്‍ജി, സസ്‌റ്റൈനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ മേഖലകളില്‍ വ്യവസായങ്ങള്‍ക്കുള്ള വളര്‍ച്ചാ സാധ്യതകള്‍ക്കും അതുവഴി പ്രൊഫഷ ണലുകളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനക്കും ജഗ്ദീപ് സിംഗിന്റെ ജീവിതം ഉദാഹരണമാണ്. യുവ സംരംഭകള്‍ക്ക് പ്രചോദനമായി മാറുകയാണ് ഈ ഇന്ത്യന്‍ വംശജനായ വ്യവസായി.
അതേസമയം, ജഗദീപ് സിംഗിന്റെ ശമ്പളം സംബന്ധമായി എൻഡിടിവി, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ വാർത്തകള്‍ നിറയുമ്പോള്‍, അദ്ദേഹത്തിന്റെ ദിവസ വരുമാനം 48 കോടിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെളിവില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ക്വാണ്ടംസ്‌കേപ്പ് ഏകദേശം ഒരു വർഷം മുൻപ് ജഗദീപ് സിംഗ് സിഇഒ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അതോടൊപ്പം, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (SEC) സമർപ്പിച്ച എട്ട് കെ ഫോമില്‍, സിഇഒ സ്ഥാനമൊഴിയുന്നതോടെ അദ്ദേഹത്തിന് കമ്പിനിയില്‍ നിന്ന് യാതൊരു പ്രതിഫലവും ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ജഗദീപ് സിംഗ് സിഇഒ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ബോർഡ് അംഗമെന്ന നിലയിലുള്ള പ്രതിഫലവും വേണ്ടെന്ന് വെച്ചു. കൂടാതെ, അദ്ദേഹത്തിന് മുൻപ് നല്‍കിയിരുന്ന എക്‌സ്ട്രാ ഓർഡിനറി പെർഫോർമൻസ് അവാർഡ് പ്രോഗ്രാമിന്റെ കീഴിലുള്ള സ്റ്റോക്ക് ഓപ്ഷനുകളും റദ്ദാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് ക്വാണ്ടംസ്‌കേപ്പ് കോർപ്പറേഷൻ സമർപ്പിച്ച ഫോം 8-കെയില്‍ ഈ വിവരങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
2024 ഫെബ്രുവരി 14-ന് ക്വാണ്ടംസ്‌കേപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ഡോ. ശിവ ശിവറാമിനെ പുതിയ സിഇഒ ആയി നിയമിച്ചതായി അറിയിച്ചു. ജഗദീപ് സിംഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർമാനായി തുടരുമെന്നും കമ്പിനി വ്യക്തമാക്കി', റിപ്പോർട്ടില്‍ പറയുന്നു.
എന്നിരുന്നാലും, കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും വലിയ നേട്ടങ്ങള്‍ കൈവരിക്കാൻ സാധിക്കുമെന്നതിന്റെ തെളിവായി ജഗദീപ് സിംഗിനെ പലരും ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.