സിംഹവും, ആനയും, കടുവയും മുതലായ വന്യജീവികള്‍ വിഹരിക്കുന്ന കാട്. ഇത്തരം ഇടങ്ങളില്‍ അകപ്പെട്ടുപോയാല്‍ തോലെങ്കിലും ബാക്കി കിട്ടുക ചുരുക്കമായിരിക്കുമെന്ന് പറഞ്ഞു കേട്ടിരിക്കും.
എന്നാല്‍ അതിജീവനത്തിന്റെ കഥകളും മനുഷ്യർക്ക് മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്. അതിലേക്ക് ഒരു പൊൻത്തൂവല്‍ കൂടി നല്‍കിയിരിക്കുകയാണ് സിംബാബ്‌വെ നിന്നുള്ള ഒരു 8 വയസുകാരൻ.ഡിസംബർ 27 നാണ് ടിനോടെൻഡ പുണ്ടു എന്ന 8 വസയുകാരൻ വന്യജീവികള്‍ വസിക്കുന്ന മാറ്റുസഡോണ നാഷണല്‍ പാർക്കിലെ ഉള്‍ക്കാട്ടില്‍ അകപ്പെട്ടത്. തന്റെ ഗ്രാമത്തിലെ കാടുകളിലൂടെ ടിനോടെൻഡ വനവിഭവങ്ങള്‍ ശേഖരിക്കാനായി അലയാറുണ്ടായിരുന്നു.
ഇത്തരത്തില്‍ വനത്തിലേക്ക് പ്രവേശിപ്പോള്‍ കുട്ടിക്ക് വഴി തെറ്റുകയായിരുന്നു. തുടർന്ന് 23 കിലോമീറ്ററോളം ഉള്‍ക്കാട്ടിലൂടെ സഞ്ചരിച്ച് 8 വയസുകാൻ മാറ്റുസഡോണ നാഷണല്‍ പാർക്കില്‍ എത്തുകയായിരുന്നു.
സിംഹങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് മാറ്റുസഡോണ. വനത്തിലൂടെ ഒഴുകുന്ന അരുവികളില്‍ നിന്നും വെള്ളം കുടിച്ചും കായ്കനികള്‍ ഭക്ഷിച്ചുമായിരുന്നു 8 വയസുകാരൻ യാത്ര തുടർന്നത്. തന്റെ ഗ്രാമത്തിന് പക്കലുള്ള കാടുകളില്‍ പോവാറുള്ളതിന്റെ അനുഭവ പരിചയം 8 വയസുകാരന് പലപ്പോഴും തുണയായെന്ന് സിംബാബ്‌വെ പാർലമെന്റ് അംഗം പി.മുത്സ മുറോംബെഡ്സി പറഞ്ഞു.
നാഷണല്‍ പാർക്കിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അവശനായ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇതോടെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
5 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കുട്ടിയെ കണ്ടെത്തിയത് തികച്ചും അവിശ്വസനീയമാണെന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാർ പറഞ്ഞു. കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.