ഭാര്യയ്‌ക്കൊപ്പമുള്ള സെല്‍ഫി വിനയായി: ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ട നക്‌സല്‍ ഭീകരനെ കണ്ടെത്തിയത് ഉപേക്ഷിച്ച ഫോണിലൂടെ,

ഗരിയാബന്ദ്: നക്സല്‍ ഭീകരൻ ചലപതിയെ കുടുക്കിയത് ഭാര്യയുമൊത്തുള്ള സെല്‍ഫി. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ഗരിയാബന്ദില്‍ വെച്ചാണ് സുരക്ഷാസേന ചലപതി ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചത് .

ഒരുകോടി രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്. പതിറ്റാണ്ടുകളായി ഛത്തീസ്ഗഡ്-ഒഡീഷ വനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ചലപതി. നക്ലല്‍ സംഘത്തിന്റെ അടിവേര് അറുക്കാനുള്ള നീക്കവുമായി സുരക്ഷ സേന മുന്നേറുമ്പോഴും ചലപതി ഒരു നിഗൂഢതയായി തുടരുകയായിരുന്നു. ഇയാള്‍ ജീവിനോടെയുണ്ട് എന്ന് മാത്രമായിരുന്നു ഏക വിവരം.

ആന്ധ്ര-ഒഡീഷ ബോർഡർ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ 'ഡെപ്യൂട്ടി കമാൻഡർ' ചൈതന്യ വെങ്കട്ട് രവി എന്ന അരുണയാണ് ചലപതിയുടെ ഭാര്യ. 2016 മെയ് മാസത്തില്‍ ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടായി.

സംഭവസ്ഥലത്ത് നിന്ന് നക്‌സലൈറ്റുകള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു മൊബൈല്‍ ഫോണ്‍ സുരക്ഷാ സേനയ്‌ക്ക് ലഭിച്ചു. ഈ ഫോണില്‍ നിന്നാണ് ദമ്പതികളുടെ സെല്‍ഫി കണ്ടെത്തിയത്. ഈ ചിത്രമാണ് ചലപതിയെ തിരിച്ചറിയാൻ സുരക്ഷാ സേനയെ സഹായിച്ചത്.

ആർക്കും എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയാത്ത നിബിഢമായ ബസ്തർ കാടുകളിലാണ് ചലപതിയുടെ ഒളിത്താവളം. അതിനാലാണ് ഇവിടുത്തെ ഓപ്പറേഷനില്‍ പൊലീസ് പലപ്പോഴും പതറിപ്പോയിരുന്നത്. ചലപതി എന്നറിയപ്പെടുന്ന രാമചന്ദ്ര റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനാണ്.

പ്രതാപ് റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, അപ്പറാവു, ചലപതി, ജയറാം, രാമു എന്നിങ്ങനെയാണ് പൊലീസ് രേഖകളില്‍ ഇയാളുടെ പേരുകള്‍. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. 2008ല്‍ ഒഡീഷയിലെ നയാഗർ ജില്ലയില്‍ നക്‌സലൈറ്റ് ആക്രമണത്തില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് നിലയിലാണ് ഇയാള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !