പാട്ന: ബിഹാറിലെ സിവാൻ ജില്ലയില്‍ കുരങ്ങുകള്‍ വീടിൻ്റെ ടെറസില്‍ നിന്ന് തള്ളിയിട്ടതിനെത്തുടർന്ന് പത്താം ക്ലാസുകാരി മരിച്ചു.
ഭഗവാൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 വയസുകാരി പ്രിയ കുമാർ ആണ് മരിച്ചത്. ടെറസിലിരുന്ന് പഠിക്കുകയായിരുന്നു കുട്ടി.ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ, 'ഒരു കൂട്ടം കുരങ്ങുകള്‍ ടെറസിലെത്തി പ്രിയയെ ഉപദ്രവിക്കാൻ തുടങ്ങി. ഇത് കണ്ട ഞങ്ങള്‍ ഒച്ചവെച്ച് കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിച്ചു. ഈ തക്കത്തില്‍ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ കുരങ്ങന്മാർ ടെറസില്‍ നിന്ന് തള്ളിയിട്ടു.
വീഴ്ച്ചയില്‍ തലയുടെ പിൻഭാഗത്തും ശരീരത്തിലും പരിക്കേല്‍ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു'.പ്രിയയുടെ വീട്ടുകാർ ചികിത്സയ്ക്കായി ശിവാൻ സദർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നിലധികം പരിക്കുകളാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നത്.
കുറച്ചുകാലമായി കുരങ്ങുകള്‍ പ്രദേശത്ത് ശല്യമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിയ കുമാരി മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.