ബെംഗളൂരു: തോട്ടത്തില്‍ ചക്കയിടാന്‍ ശ്രമിച്ച ഗോത്രവര്‍ഗക്കാരനായ തൊഴിലാളിയെ തോട്ടമുടമ വെടിവച്ചു കൊന്നു. പണിയേരവര പൊന്നണ്ണയെ (23) ആണ് മരിച്ചത്.
സംഭവത്തില്‍ തോട്ടം ഉടമ പൊരുകൊണ്ട ചിന്നപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 27 ന് കര്‍ണാടകയിലെ കുടക് ജില്ലയിലെ ചെമ്പെബെല്ലൂര് ഗ്രാമത്തിലാണ് സംഭവചിന്നപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പൊന്നണ്ണ. ഇരട്ട ബാരല്‍ തോക്കുപയോഗിച്ച് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുന്‍പ് ചിന്നപ്പ ജാതി അധിക്ഷേപവും നടത്തി.
തോട്ടത്തിലെ ജോലി കഴിഞ്ഞ് പൊന്നണ്ണയും ഭാര്യ ഗീതയും ചക്കയിടാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വെടിയേറ്റ് പ്ലാവില്‍നിന്നു താഴെവീണ പൊന്നണ്ണയെ തൊഴിലാളികള്‍ ആശുപത്രിയില്‍
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പൊന്നണ്ണയെ ആശുപത്രിയില്‍ എത്തിക്കാതെ ഉടമ സ്ഥലം വിട്ടതായും ആരോപണമുണ്ട്. വിരാജ്പേട്ട റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.