സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴി

ബാന്ദ്ര: വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ പതിനൊന്നാം നിലയിലുള്ള വസതിയിൽ മോഷണശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റത്. 

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം. സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരിയാണ് വാതില്‍ തുറന്നു കൊടുത്തെന്നു ബാന്ദ്ര പൊലീസ് വെളിപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. 

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി. സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. 

സെയ്ഫിന്റെ ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് പോലീസിനെ അറിയിച്ചത്. വീട്ടിലെ സഹായിയാണോ അക്രമിക്ക് വീടിനുള്ളില്‍ കയറിപ്പറ്റാനുള്ള സഹായം നല്‍കിയതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. 

 ''വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.'' അന്വേഷണം സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു. 

പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ സംഭവം നടക്കുന്നത്. മോഷ്ടാവ് കുട്ടികളുടെ മുറിയില്‍ കയറിയതായി വീട്ടിലെ സഹായികളിലൊരാള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സെയ്ഫിന് ആറ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച സഹായിയെ അഡ്മിറ്റ് ആക്കിയെങ്കിലും പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പിന്നാലെ വിട്ടയച്ചു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുള്ള സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. 

ആക്രമണം നടക്കുന്നതിന് മുമ്പ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ്

54 കാരനായ നടന്  മോഷ്ടാവിനെ നേരിട്ടതിനെ തുടർന്ന് ആറ് കുത്തേറ്റിട്ടുണ്ട്. നടനുമായുള്ള വാക്കേറ്റത്തെ തുടർന്ന് അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നടൻ ഇടപെടുന്നതിന് മുമ്പ് മോഷ്ടാവ് ഖാൻ്റെ വീട്ടുജോലിക്കാരിയുമായി കണ്ടുമുട്ടിയെന്നും  പോലീസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ശേഷം ഖാനെ മകൻ ഇബ്രാഹിമും ഒരു കെയർടേക്കറും ചേർന്ന് ആശുപത്രിയിലെത്തിച്ചു. 

ആക്രമണത്തിനിടെ പരിക്കേറ്റ സെയ്ഫ് അലി ഖാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഖാൻ്റെ നട്ടെല്ലിൽ കത്തി കുടുങ്ങി തൊറാസിക് സുഷുമ്നാ നാഡിക്ക് സാരമായ പരിക്കേറ്റതിനെത്തുടർന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഖാനെ പ്രവേശിപ്പിച്ചതെന്ന് ഡോ. നിതിൻ ഡാങ്കെ പറഞ്ഞു.

ഖാനെ ആക്രമിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അന്വേഷണ സംഘം ഖാൻ്റെ മുംബൈയിലെ വസതിയിലെത്തി.




കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ തിരിച്ചറിഞ്ഞതായി മുംബൈ പോലീസ് പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു. ഫയർ എസ്‌കേപ്പ് ഉപയോഗിച്ചാണ് പ്രതി ഖാൻ്റെ വീട്ടിൽ കടന്നതെന്ന് പോലീസ് പറഞ്ഞു. കവർച്ച ലക്ഷ്യമിട്ടാണ് പ്രതി നടൻ്റെ വീട്ടിൽ കയറിയത്.

"ഇന്നലെ രാത്രി, പ്രതികൾ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ പ്രവേശിക്കാൻ ഫയർ എസ്‌കേപ്പ് ഗോവണി ഉപയോഗിച്ചു. ഇതൊരു കവർച്ച ശ്രമമാണെന്ന് തോന്നുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. 10 ഡിറ്റക്ഷൻ ടീമുകൾ കേസിൽ പ്രവർത്തിക്കുന്നു. ബാന്ദ്ര പോലീസിൽ ഒരു കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷൻ," സോൺ 9-ൻ്റെ ഡിസിപി, ദീക്ഷിത് ഗെദം പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !