മലപ്പുറം: മലപ്പുറം പൊന്നാനിയിൽ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിടികൂടി.
ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. നാല് പ്രതികളിൽ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി സാദിഖിൻ്റെ കാറും പൊലീസ് കണ്ടെത്തി. പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ ലഹരി നടത്തുന്ന സംഘമാണ് പിടിയിലായത്.
പോലീസിനെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് എസ്ഐക്ക് പരിക്കേറ്റിരുന്നു. വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ ഓടിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.