പത്തനംതിട്ട: സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന വ്യാജേന എംടെക്കുകാരിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ.
കൊട്ടാരക്കര ഉമ്മന്നൂർ വാളകംപൊയ്ക വിളയിൽ ആർ സുരേഷ് കുമാർ(49) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീടും സ്ഥലവും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്. സമൂഹമാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴിയാണ് സുരേഷ് കുമാർ പഠനവുമായി പരിചയപ്പെടുന്നത്.
തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ കമ്പനിയിലാണ് ജോലിയെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. തുടർന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങിത്തരാമെന്ന് പറഞ്ഞ് വീടിന് അഡ്വാൻസ് നൽകണമെന്ന പേരിൽ പണം ആവശ്യപ്പെട്ടു.
സ്വന്തം ബാങ്ക് അക്കൗണ്ടിന് പ്രശ്നങ്ങളുണ്ടെന്നും വീട്ടിലെ റബ്ബർ തൊഴിലാളിയുടെ ബാങ്കിലേക്ക് പണം ഇടണമെന്നും യുവതിയോട് ആവശ്യപ്പെട്ടു . തുടർന്ന് ആദ്യം 25,000 രൂപ യുവതി അയച്ചു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ വാങ്ങിയതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.