കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ കരിങ്കുന്നം നഗരത്തിലെ ഹോട്ടലുകളിലും, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും പരിശോധന നടത്തി.
ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്കി. രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പിഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു.ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.വി. ടോമി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്. ഹരികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബീനാ ജോസഫ്, കെ.എസ്. സൗമ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.