കൊച്ചി: സ്വകാര്യ ബസുകൾ റോഡിൽ ആളുകളെ ഇടിച്ചു കൊന്നാൽ ബസിൻ്റെ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി കെ. ബി. ഗണേഷ്കുമാർ.
സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് അപകടം ഉണ്ടായ പനയംപാടത്ത് വാഹനങ്ങളുടെ സ്പീഡ് കുറക്കാനായി നിർദ്ദേശം വയ്ക്കുമെന്നും ഒരു സ്ഥിരം ഡിവൈഡർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബസ് വേകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നത് മാറ്റാൻ നടപടി എടുക്കുമെന്നും ഊരാലുങ്കൽ സൊസൈറ്റിക്ക് ഇതിനുള്ള കരാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കിഴക്കേകോട്ട അപകടത്തിൽ സർക്കാർ നടപടി സ്വീകരിക്കും. എല്ലാ അപകടങ്ങളിലും നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് സ്പോട്ട് കേന്ദ്രീകരിച്ചുള്ള ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. വാഹനങ്ങളുടെ മത്സര ഓട്ടം നിർത്തലാക്കാനായി ജിയോ ടാഗിംഗ് ഏർപ്പെടുത്തും. സമയം തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്ക് പിഴ നൽകും.
കൂടാതെ, റൂട്ടുകൾ കട്ട് ചെയ്യുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഉൾപ്പെടുന്ന റൂട്ടുകളിൽ ഒരു വണ്ടി എങ്കിലും ഉറപ്പാക്കാൻ സംഘടനയുമായി ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. മാർച്ച് മാസത്തോടെ സ്വകാര്യ ബസുകളിൽ ക്യാമറ വെക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിൽ പുതിയ തസ്തികകൾ ഇപ്പോൾ ഉണ്ടാവുന്നില്ലെങ്കിൽ ഉള്ള ഒഴിവുകളിലെല്ലാം നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഗതാഗത മന്ത്രിക്ക് കേരളത്തിൻ്റെ കാര്യങ്ങൾ കേൾക്കാൻ പോലും താൽപ്പര്യമില്ലെങ്കിൽ സംസ്ഥാനത്തിന് പറയാനുള്ളത് കേൾക്കാനുള്ള മര്യാദയെ കേന്ദ്രം കാട്ടണമെന്നും മുഖ്യമന്ത്രി പറയുമ്പോൾ അത് രാഷ്ട്രീയമെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.