മുംബൈ: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ യാത്രാബോട്ട് മുങ്ങി 13 മരണം.
10 യാത്രക്കാരും മൂന്ന് നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണസംഖ്യ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് അറിയിച്ചു. 80 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ചു ജീവനക്കാർ 110 പേർ യാത്ര ചെയ്തത്. 97 പേരെ രക്ഷപ്പെടുത്തി. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫൻ്റ ഗുഹകളിലേക്ക് പോയ ബോട്ടാണ് വെള്ളത്തിൽ മുങ്ങുന്നത്. നിരവധി യാത്രക്കാർ കപ്പലിലുണ്ട്, സമീപത്തെ ബോട്ടിലുള്ളവർ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. അപകടകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഡിസംബർ 18, 2024 വൈകുന്നേരം നാല് മണിക്ക് മുംബൈയിലെ ഗേറ്റ് ഓഫ് ഇന്ത്യയിൽ നിന്ന് എലഫൻറാ ദ്വീപിലേക്ക് പോയ നീൽ കമൽ എന്ന യാത്ര മുങ്ങിയത്. മറ്റൊരു ബോട്ട് ഇടിച്ചതാണ് അപകട കാരണമെന്നാണ് വിവരം. ബോട്ടിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി, ബോട്ട് ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചു. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി ഫെറി മറിഞ്ഞു.
നേവി, ജെഎൻപിടി, കോസ്റ്റ് ഗാർഡ്, യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷൻ 3, പ്രാദേശിക മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നു, ഒരു കോസ്റ്റ് ഗാർഡ് ബോട്ടും തിരച്ചിലിനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. നാല് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.