പാലാ: തൊഴിലാളികളുടെ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര-കേരള സർക്കാരുകളുടെ കോർപ്പറേറ്റുകൾക്ക് അടിയറവ് വച്ചതായി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
പാവപ്പെട്ടവർ കൂടുതൽ തുറമുഖങ്ങളും വിമാന താവളങ്ങളും അദാനിക്ക് എഴുതി കൊടുത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. കേരളത്തിൽ ആണെങ്കിൽ വിവിധ നികുതികളും വൈദ്യുതി ചാർജും വർദ്ധിപ്പിച്ചു ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാറാലിയോട് അനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഐ.എൻ.ടി.യു.സി. പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് രാജൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ബിജു പുന്നത്താനം, എൻ. സുരേഷ്, അനിയൻ മാത്യു, ജിജി പോത്തൻ, പി.വി. പ്രസാദ്, എം.ബി. മനോജ്, ദിവാകരൻ നായർ, സതീഷ് ചൊല്ലാനി, ആർ. സജീവ്, ജോയി സ്‌കറിയ, ആർ. പ്രേംജി, ഷോജി ഗോപി, ബിബിൻ രാജ്, തോമസുകുട്ടി നെച്ചിക്കാട്ട്, സജി മുണ്ടനാട്ട്, ഹരിദാസ് അടമറ്ററ, ഷാജി ആൻ്റണി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.