ആലപ്പുഴ : കളർകോട് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും.വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി.
കെ.എസ്.ആർ.ടി.സി.ഡ്രൈവറെ കുറ്റക്കാരനാക്കിയായിരുന്നു എഫ്.ഐ.ആർ റിപ്പോർട്ട് തയ്യാറാക്കിയത്.എന്നാൽ അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി.എഫ്.ഐ.ആറിൽ ഡ്രൈവറെ കുറ്റക്കാരനാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു.തൊട്ടുമുൻപിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കാർ ഓടിച്ച വിദ്യാർത്ഥി ഗൗരിശങ്കർ മൊഴി നൽകിയിരുന്നു.വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും ബസ് വരുന്നത് കണ്ട് ബ്രേക്ക് ചവിട്ടിയെങ്കിലും വലതുവശത്തേക്ക് തെന്നിമാറിയാണ് കാർ ബസിൽ ഇടിച്ച് കയറിയതെന്നും വിദ്യാർഥി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ വാഹനവകുപ്പിന്റെ നിഗമനം. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണു കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.