മൂന്നാർ: ഒന്നര വർഷം മുമ്പ് കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ ആൾ പിടിയിൽ.
ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ യേശുരാജാണ് (32). വട്ടവടയിലെ വിവിധ കർഷകരിൽ നിന്ന് ഇയാൾ പല തവണയായി 1.5 കോടി രൂപയുടെ പച്ചക്കറിയാണ് മൊത്തവിലയിൽ നിന്ന് വാങ്ങിയത്. ശേഷം ഇത് തമിഴ്നാട്ടിൽ നടത്തുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ കമ്പനി കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയിരുന്നു.
ജീവനക്കാരനായ ഇയാൾ കമ്പനി അറിയാതെ സ്വന്തം നിലയിൽ പച്ചക്കറി വാങ്ങി മറിച്ചുവിറ്റു. കർഷകർ പണം വാങ്ങാനായി കമ്പനിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. അപ്പോഴേക്കും ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി.
തുടർന്ന് കമ്പനി അധികൃതരും കർഷകരും നൽകിയ പരാതിയിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. എസ് ഐഷാ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.