തിരുവനന്തപുരം : സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണമാല മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ തൊളിക്കോട് തോട്ടുമുക്ക് മക്ക ഹൗസിൽ സലാഹുദ്ദീൻ മകൻ ജഹാംഗീർ (44) തൊളിക്കോട് തുരുത്തി മൺ പുറത്ത് റോഡരികത്ത് വീട്ടിൽ താജുദ്ദീൻ മകൻ ഇർഷാദ്(30)എന്നിവരെ വലിയമല പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
മന്നൂർക്കോണം സ്വദേശിനിയായ യുവതിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. 05.12.2024 രാത്രി 09.30 മണിയോടെ സ്കൂട്ടറിൽ ചുള്ളിമാനൂർ നിന്നും മന്നൂർകോണത്തുള്ള വീട്ടിലേക്ക് പോകവേ മുള്ളു വേങ്ങമൂടിന് സമീപം വച്ച് മറ്റൊരു ബൈക്കിൽ സഞ്ചരിച്ചു വന്ന പ്രതികൾ യുവതിയെ തടഞ്ഞുനിർത്തുകയും കഴുത്തിൽ കിടന്ന മാലയിൽ കടന്നു പിടിക്കുകയായിരുന്നു .അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ പോലീസ് രാത്രിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് തിരുവനന്തപുരം ജില്ലയിൽ മോഷണം, robbery ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുള്ളതാണ്.
കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവിന്റെ നിർദ്ദേശാനുസരണം വലിയമല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രമോദ് കൃഷ്ണൻ ജെ. സി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അൽ അമാൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് നിസാറുദീൻ ജിജേഷ് ജസീൽ ഷിലുകുമാർ സിവിൽ പോലീസ് ഓഫീസർ രമ്യ എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.