അഗർത്തല: അനധികൃതമായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന രണ്ട് സ്ത്രീകളെ പിടികൂടി സുരക്ഷാ സേന. അഗർത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യുവതികളെ പിടികൂടിയത്.
റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവതികളെ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ശരിയത്പൂർ സ്വദേശികളായ നിലുഫ ബീഗം, ജെയ്സ്മിൻ എന്നിവരാണ് പിടിയിലായത്.ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനാണ് യുവതികള്‍ റെയില്‍വേ സ്റ്റേഷിനിലെത്തിയത്. രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. യുവതികളെ അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
യുവതികളോടൊപ്പം ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. അതിർത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.