ആലുവ: സ്തനാർബുദ ചികിത്സയ്‌ക്ക് ചെലവ് കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ.
ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍മെൻറ് എന്ന പുതിയ രീതിയാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ ജേണലില്‍ ഇടം നേടിയത്.കീമോതെറാപ്പിക്ക് ശേഷം സ്തനാർബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതാണ് ഈ രീതി. ശസ്ത്രക്രിയ സമയത്ത് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്ന പുതിയ രീതിയാണ് മലയാളി ഡോക്ടർമാർ വികസിപ്പിച്ചത്.
സ്തനത്തിലെ ട്യൂമർ പ്രത്യേകം തിരിച്ചറിയാൻ സാധിക്കുമെന്നതിനാല്‍ സ്തനം പൂർണമായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും. വേദനരഹിതമായ പ്രക്രിയയാണിതെന്നും വളരെ കുറച്ചുസമയം മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ട്യൂമർ തിരിച്ചറിയാനായി നിലവില്‍ പിന്തുടരുന്ന മാർക്കിംഗ് രീതിക്ക് 15,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ചെലവ്. എന്നാല്‍ പുതിയ രീതിയിലൂടെ ഇത് കുറയ്‌ക്കാമെന്നും കൂടുതല്‍ കൃത്യത കൈവരിക്കാമെന്നും ഡോക്ടർമാരുടെ സംഘം തെളിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.