കൊച്ചി പുറംകടലിൽനിന്ന് 200 കിലോഗ്രാം ഹെറോയിൻ പിടികൂടി; ആറ് ഇറാന്‍ പൗരന്മാർക്ക് ശിക്ഷ

കൊച്ചി: നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് കൊച്ചി പുറംകടലിൽനിന്ന് 200 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തില്‍ ആറ് ഇറാന്‍ പൗരന്മാർക്കു ശിക്ഷ. അബ്ദുൽ നാസർ, അബ്ദുൽ ഗനി, അബ്ദുൽ മാലിക് ഔസാർണി, റാഷിദ് ബാഗ്ഫർ എന്നിവരെ 12 വർഷം കഠിന തടവിനും 1,75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അർഷാദ് അലി, സുൈനദ് എന്നിവരെ 10 വർഷം തടവിനും 1,25,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ സെഷൻസ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബർ ആറിന് കൊച്ചി പുറംകടലിൽനിന്നു പിടികൂടിയ ‘ആരിഫ് 2’ എന്ന ഇറാനിയൻ മീൻപിടിത്ത ബോട്ടിൽ ഉണ്ടായിരുന്നവരാണു പ്രതികൾ. ഹെറോയിനു പുറമെ 400 ഗ്രാം ഒപ്പിയം, 15 ഗ്രാം ഹഷീഷ് എന്നിവയും അന്നു പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്നിന് 1200–1300 കോടി രൂപ വില വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനിൽനിന്ന് പാക്കിസ്ഥാനിലേക്കും അവിടെനിന്ന് ശ്രീലങ്കയിലേക്കും ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തിനിടെയാണ് ബോട്ടും അതിലുള്ളവരും പിടിയിലാകുന്നത്. ശ്രീലങ്കയിൽനിന്ന് യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കും കുറച്ചു ഭാഗം ഇന്ത്യയിലേക്കും എത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !