നെടുമങ്ങാട്: വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേല്‌പ്പിച്ചു. വലിയമല കരിങ്ങലിലാണ് സംഭവം. കരിങ്ങൽ സ്വദേശി തുളസിധരൻ (60) നെയാണ് അക്രമി സംഘം വെട്ടിയത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെ സെന്റ് തോമസ് പള്ളിയുടെ മുന്നിലുള്ള റബ്ബർ തോട്ടത്തിൽ വച്ചാണ് തുളസീധരനെ നാലംഗ സംഘം വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തുളസീധരന്റെ മുഖത്തും, കയ്യിലും കാലിലും നെഞ്ചിലും പരിക്കേറ്റു.
തുളസീധരന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടി യെത്തിയപ്പോൾ അക്രമി സംഘം ഓടി രക്ഷപെട്ടു.
സ്ഥിരമായി 5 മണിക്കാണ് തുളസിധരൻ റബ്ബർ വെട്ടാൻ വരുന്നത്. സന്തോഷ് ആണോ എന്നു ചോദിച്ച ശേഷമാണ് വെട്ടിയത്. വലിയമല പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ഗുരുതരമായി പരിക്കേറ്റ തുളസീധരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.