ഇസ്രയേൽ–ഹമാസ് സംഘർഷം; ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളത്;വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ

ന്യൂഡൽഹി: ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളതെന്നും അക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

ഗാസയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം 13 പ്രമേയങ്ങളാണ് പലസ്തീനുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടതെന്നും അതിൽ 10 എണ്ണത്തിനും ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നെണ്ണത്തിൽ നിന്നുമാത്രമാണ് ഇന്ത്യ വിട്ടുനിന്നത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുൾപ്പെടെ പരമാവധി സഹായങ്ങൾ പലസ്തീന് ഇന്ത്യ നൽകിയിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് 50 ലക്ഷം ഡോളറും (ഏകദേശം 42.35 കോടി രൂപ) സംഭാവന നൽകിയിരുന്നു. 2023ലും തുല്യമായ തുക ഇന്ത്യ നൽകിയിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !