ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. ആലുവ ജോയിന്‍റ് ആർ.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്.
ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് 7000 രൂപ വാങ്ങുമ്പോഴാണ് പിടിയിലായത്. ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തിൽ വച്ചായിരുന്നു പണം കൈപറ്റിയത്.പണം കൈമാറിയ ഓട്ടോ കൺസൾട്ടൻറ് ഓഫിസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു. വിജിലൻസ് ഡിവൈ.എസ്.പി ജയരാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.