ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ഓർമ്മയ്‌ക്ക് ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം; സ്വാമി സച്ചിദാനന്ദ

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ഓർമ്മയ്‌ക്ക് ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം നിർമ്മിക്കും. ഹിന്ദു – ക്രിസ്ത്യൻ – മുസ്ലിം പ്രാർത്ഥനാകേന്ദ്രവും ധ്യാന മണ്ഡപവും ഉൾപ്പെടുന്നതാണ് ആരാധനാകേന്ദ്രം.

സമ്മേളനത്തിന്റെ സമാപനത്തിൽ മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ഇതു സംബന്ധിച്ച പ്രഖ്യാപനംനടത്തി.  ആലുവായിൽ നടത്തിയ സർവമത സമ്മേളനത്തിന്റെ ഭാഗമായി ഗുരുദേവൻ സർവമത പ്രാർത്ഥന രചിച്ചു. സമാനമാണ് ഇപ്പോൾ സർവമത കേന്ദ്ര നിർമ്മാണമെന്ന് സ്വാമി പറഞ്ഞു.ആരാധനാലയത്തിന്റെ രൂപരേഖ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു.

സർവമത സമ്മേളനം കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്തു.സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. മോൺ ഇൻഡുനിൽ ജെ.കൊടിത്തുവാക്, മേജർ ആർച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു.ടി.ഖാദർ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ, ഫാ.ഡേവിസ് ചിറമ്മൽ, ഫാ. മിഥുൻ ജെ.ഫ്രാൻസിസ്, മോൺ. സാന്തിയാഗോ മൈക്കേൽ, കെ.ജി.ബാബുരാജൻ, ഗിലാനി രഞ്ചൻ സിംഗ്, റവ. ജോർജ് മൂത്തോലിൽ, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, ഫാ. മിഥുൻ ജെ.ഫ്രാൻ‍സിസ്, സ്വാമിനി സുധാനന്ദ ഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗൺ, ഫാ. ബെൻ ബോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ എംഎൽഎമാരായ സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി.വി.ശ്രീനിജൻ, മാർത്തോമാ സഭ അൽമായ ട്രസ്റ്റി അഡ്വ ആൻസിൽ കോമാട്ട് തുടങ്ങി 200 പ്രതിനിധകൾ പങ്കെടുത്തു. ദൈവദശകംഇറ്റാലിയൻ ഭാഷയിൽ ആലപിച്ച് ആരംഭിച്ച സമ്മേളനം സ്വാമി ഋതം ഭരാനന്ദ സർവമത പ്രാർത്ഥന നടത്തിയതോടെയാണ് സമാപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !