ന്യൂഡൽഹി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കരാറിൽ സിഎംആർഎലിനെതിരെ എസ്എഫ്‌ഐഒ. എക്‌സാലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതി തന്നെയെന്ന് എസ്‌ഐഫ്‌ഐഒ കോടതിയിൽ വ്യക്തമാക്കി.
രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവയ്ക്കാനാണ്. കേസിൽ വസ്തുതാന്വേഷണം നടത്താൻ അധികാരമുണ്ടെന്നും എസ്എഫ്‌ഐഒ ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു.വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നൽകാനാണ് കോടതിയുടെ നിർദേശം. അന്വേഷണം റദ്ദാക്കണമെന്നുള്ള സിഎംആർഎലിന്റെ ഹർജി ഹൈക്കോടതി വിധി പറയാനായി ജനുവരി 20ലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.