എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി

കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി. കോഴിക്കോട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസിൽപെടുത്തിയത്. വൻകിട കമ്പനികൾക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ല. മുൻകൂർ പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെ നിന്നു ചോർന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നില്ലെന്നും അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിർദൗസ്, പി. കുമാരൻകുട്ടി എന്നിവർ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാൻ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ എം. ജയദീപ് വാദിച്ചു.

ഷുഹൈബും എംഎസ് സൊലൂഷൻസിലെ അധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ല. ഷുഹൈബും അധ്യാപകരും ഒളിവിലാണെന്നാണു പൊലീസ് നൽകുന്ന വിവരം. എംഎസ് സൊലൂഷൻസ് സ്ഥാപനത്തിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവർക്കാണു രണ്ടാം തവണയും നോട്ടിസ് നൽകിയിരുന്നത്. ഷുഹൈബിനും ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുൻപ് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. തിരച്ചിൽ നോട്ടിസും പുറത്തിറക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !