ന്യൂഡൽഹി: ശംഭു അതിർത്തിയിൽ സമരം നടത്തുന്ന കർഷക സംഘടനകളുമായി ചർച്ച നടത്താൻ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. കർഷകരെ മാറ്റി ഹൈവേകളിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
നിരാഹാര സമരം തുടരുന്ന കർഷക നേതാക്കളുടെ ആരോഗ്യനിലയിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് സുര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രസർക്കാറും പഞ്ചാബ് സർക്കാറും കർഷകനേതാവ് ജിഗ്ജിത് സിങ് ദൽവാലിന് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.ഉടൻ തന്നെ അദ്ദേഹത്തിന് ചികിത്സ നൽകണമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഉജ്ജാൽ ബഹുയുൻ പറഞ്ഞു. എന്നാൽ, നിരാഹാരം നിർത്താൻ അദ്ദേഹത്തെ നിർബന്ധിക്കരുത്.
കർഷക സംഘടനകളുമായി ചർച്ച നടത്താൻ ഹരിയാന, പഞ്ചാബ് സർക്കാറുകൾ തയാറാവണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പഞ്ചാബ്, കേന്ദ്രസർക്കാറിന്റെ പ്രതിനിധികൾ ദൽവാളിനെ നേരിട്ട് കണ്ട് നിരാഹാരസമരം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ നടത്തണം. അദ്ദേഹത്തിന് ചികിത്സ നൽകുന്നതിനാണ് ഏറ്റവും വലിയ പരിഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.