ദില്ലി : ലോക്സഭയില്‍ കോണ്‍ഗ്രസിന് നാല് മുൻ നിര ഇരിപ്പിടങ്ങള്‍ നല്കണമെന്ന നിർദ്ദേശം അംഗീകരിച്ച് ലോക്സഭ സ്പീക്കർ.
കോണ്‍ഗ്രസിന്റെ അംഗസംഖ്യ 99 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് നാല് ഇരിപ്പിടങ്ങള്‍ കിട്ടിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നില്‍ സുരേഷ്, കെ. സി വേണുഗോപാല്‍, ഗൗരവ് ഗൊഗോയി എന്നിവർക്കും മുൻ നിരയില്‍ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്.കോണ്‍ഗ്രസ് നിരയില്‍ നിന്ന് മാറിയിരിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിൻറെ അഭിപ്രായവും സ്പീക്കർ അംഗീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ പുറമെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ടിഎംസി നേതാവ് സുധീപ് ബന്ധോപദ്ധ്യായ, ഡിഎംകെ അംഗം ടി.ആർ ബാലു എന്നിവർക്കും മുൻനിര സീറ്റുകള്‍ നല്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ എന്നീ നേതാക്കള്‍ക്കാണ് ബിജെപിയില്‍ നിന്ന് മുൻ നിരയിലെ സീറ്റുകള്‍ കിട്ടിയത്. എച്ച് ഡി കുമാരസ്വാമി, ലല്ലൻ സിംഗ്, ചിരാഗ് പസ്വാൻ, രാം മോഹൻ നായിഡു, ജിതൻ റാം മാഞ്ചി എന്നീ സഖ്യകക്ഷി നേതാക്കള്‍ക്കും മുൻ നിര ഇരിപ്പിടം നല്‍കി.ലോക്സഭയില്‍ കോണ്‍ഗ്രസിന് മുൻനിരയില്‍ ഇനി 4 ഇരിപ്പിടങ്ങള്‍; നിര്‍ദ്ദേശം സ്പീക്കര്‍ അംഗീകരിച്ചു; പ്രിയങ്ക നാലാം നിരയില്‍
0
ചൊവ്വാഴ്ച, ഡിസംബർ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.