ഡല്‍ഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച കുഴഞ്ഞുവീണ മാധവനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനക്കല് കുടുംബാംഗമായ പി.പി. മാധവൻ 45 വർഷമായി സോണിയ ഗാന്ധിയുടെ സന്തതസഹചാരിയാണ്. മൃതദേഹം തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ: സാവിത്രി. മക്കള്‍: ദീപ, ദീപ്തി, അശ്വതി, വരുണ്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പില്‍.
സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി 10ന് എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം എത്തിയത്.
നെടുമ്ബാശ്ശേരിയില്‍നിന്ന് തൃശൂരിലേക്ക് പോയി. ഒല്ലൂരിലാണ് സംസ്കാരച്ചടങ്ങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.