ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓര്‍മിപ്പിച്ച് '1984' എന്ന് അച്ചടിച്ച ബാഗ് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ച് ബിജെപി എംപി അപ്രജിത സാരംഗി.
പാര്‍ലമെന്റില്‍ വച്ച് ബിജെപി എംപി നല്കിയ ബാഗ് പ്രിയങ്ക ഗാന്ധി സ്വീകരിച്ചു.കഴിഞ്ഞ ദിവസം പലസ്തീനെയും ബംഗ്ലാദേശിനെയും പിന്തുണച്ചുകൊണ്ട് ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു. പ്രിയങ്കയുടെ പ്രവൃത്തി ചര്‍ച്ചയാവുകയും ചെയ്തു.
ബിജെപിയുടെ വിമര്‍ശനത്തെ പുരുഷാധിപത്യമായാണ് കാണുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രിയങ്ക രാഹുല്‍ ഗാന്ധിയേക്കാള്‍ വലിയ ദുരന്തമാണെന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.
ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗ് ചുമക്കുന്നുണ്ടെന്ന് ബിജെപിയുടെ സാംബിത് പത്രയും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.