പാലക്കാട് : സൈബർ തട്ടിപ്പ് ജോലിക്കായി ഇന്ത്യയില്‍ നിന്നും യുവാക്കളെ കടത്തിയ ഏജൻറ് അറസ്റ്റില്‍.
തൃശൂ൪ സ്വദേശി സുഗിത്ത് സുബ്രഹ്മണ്യനെയാണ് പാലക്കാട് സൈബർ ക്രൈം പോലീസ് മുംബൈയില്‍ നിന്നും പിടികൂടിയത്.വിദേശ രാജ്യങ്ങളില്‍ ആക൪ഷകമായ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കംപോഡിയ, തായ്ലാൻറ് എന്നീ രാജ്യങ്ങളില്‍ ചൈനീസ് പൗരന്മാരാല് നിയന്ത്രിക്കപ്പെടുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളില്‍ യുവാക്കളെ എത്തിക്കുന്ന മുഖ്യ ഏജൻറാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
തൊഴില്‍ രഹിതരായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു റിക്രൂട്ട്മെൻറ് നടത്തിയത്. പാലക്കാട് ചിറ്റൂ൪ സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു യുവാവിനെ തായ്ലാൻഡിലും റോഡ് മാ൪ഗം കംപോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുമെത്തിച്ചത്.
ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ശേഷമായിരുന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ പാലക്കാടെത്തിച്ച് കോടതിയില്‍ ഹാജരാക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.