കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകം; അജ്ഞാതരോഗം പടര്‍ന്നുപിടിക്കുന്നു, 406 പേര്‍ ചികിത്സ തേടി,143 മരണം,

കോംഗോ: അപൂർവ്വ രോഗത്തിന്റെ പിടിയിലമർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇൻഫ്ളുവൻസയോട് സാമ്യമുള്ള ഈ രോഗം വലിയ തോതില്‍ അണുബാധയുള്ളതും മരണനിരക്ക് വർധിപ്പിക്കുന്നതുമായതുകൊണ്ട് ആളുകള്‍ ഭീതിയാലണെന്നാണ് വിവരം.

ഈ കഴിഞ്ഞ ഒക്ടോബർ മുതല്‍ രാജ്യത്ത് 406 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്.143 പേരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നതാണ് ആശങ്ക ഉയർത്തുന്ന കാര്യം. താരതമ്യേന രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലും പ്രായമായവരിലും 

രോഗബാധ വർദ്ധിക്കുന്നത് മരണസംഖ്യ ഇനിയും ഉയർത്തിയേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നത്. പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, ശ്വാസതടസം, വിളർച്ച ഇങ്ങനെയാണ് അസുഖബാധിതരില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍. 

മുൻ വർഷങ്ങില്‍ പടർന്നുപിടിച്ച്‌ പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും നിരവധി പേരുടെ ജീവിതം തകർക്കുകയും ചെയ്ത കോവിഡ് മഹാമാരിയേക്കാള്‍ 20 മടങ്ങ് മാരകമാണ് ഈ ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നത്.

 76ാമത് ആഗോള ആരോഗ്യസഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഈ കാര്യം വ്യക്തമാക്കിയിരുന്നത്.

കോംഗോയില്‍ പടരുന്ന അജ്ഞാതരോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച ലോകാരോഗ്യസംഘടന ഒരു വിദഗ്ധ സംഘത്തെ കോംഗോയിലേക്ക് അയച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യ സംഘടന നിലവില്‍ ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത്

ലക്ഷണങ്ങള്‍ പ്രകാരം ഇത് ഡിസീസ് എക്‌സ് ആവാനാണ് സാധ്യത കൂടുതലെന്നും വിദഗ്ധർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !