ഡൽഹി: സംഭല്‍, അദാനി വിഷയത്തിലായിരുന്നു ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം.
നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യ മുന്നണിയിലെ മറ്റു ക്ഷികള്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായില്ല.പാർലമെന്റിന് പുറത്ത് പിന്നീട് പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ് സമാജവാദി പാർട്ടികള്‍ വിട്ടുനിന്നു. മോദിയും അദാനിയും ഒന്നാണ് എന്ന് രേഖപ്പെടുത്തിയ ജാക്കറ്റ് അണിഞ്ഞായിരുന്നു പ്രതിഷേധം. ഇരുസഭകളും തുടർന്ന് നിർത്തിവെച്ചു.
തുടർച്ചയായ പാർലമെന്റ് സ്തംഭനത്തില്‍ കോണ്‍ഗ്രസിനെതിരെ ഇൻഡ്യ സഖ്യകക്ഷികള്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇടതുപാർട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും, എൻസിപി ശരദ് പവാർ വിഭാഗവുമാണ് രംഗത്തെത്തിയത്.
തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങള്‍ കേന്ദ്രസർക്കാരിനെ സങ്കീർണമായ പല വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാൻ സഹായിക്കുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. അതുകൊണ്ട് ഈ രീതി മാറ്റണമെന്നും മറ്റ് വഴികള്‍ തേടണമെന്നും കോണ്‍ഗ്രസിനോട് ഇടതുപാർട്ടികള്‍ ആവശ്യപ്പട്ടിരുന്നു.
ഏതെങ്കിലും വിഷയത്തില്‍ സഭ തടസ്സപ്പെടുത്തുന്നതിന് പകരം ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കാനായി ഇൻഡ്യ മുന്നണിയ്ക്ക് സാധിക്കുന്നില്ലെന്ന പരാതി എൻസിപിയും ഉന്നയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.