വല്ലാത്തൊരു പ്രേതകഥ: കിണറിനുള്ളില്‍ നിന്ന് നിരന്തരം പ്രേതത്തിന്റെ ശബ്ദം; ഭയന്നുവിറച്ച്‌ നാട്ടുകാര്‍, ഒടുവില്‍ പൊലീസെത്തി പ്രേതത്തെ കരകയറ്റി,

തായ്‌ലന്റിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത് കൗതുകകരമായ വാര്‍ത്തയാണ്.

മൂന്ന് ദിവസത്തിന് മുമ്പ് കിണറ്റില്‍ നിന്ന് പ്രേതത്തെ കരയക്ക് കയറ്റിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മൂന്ന് ദിവസമായി കിണറ്റില്‍ നിന്ന് നാട്ടുകാര്‍ പ്രേതത്തിന്റെ ശബ്ദം കേട്ടിരുന്നു.

ശബ്ദം പ്രേതത്തിന്റേതാണെന്ന് ഉറപ്പിച്ചതോടെ സമീപവാസികളൊന്നും കിണറിന് സമീപത്തേക്ക് പോകാന്‍ തയ്യാറാകാതെയായി. ഒടുവില്‍ ഭയം മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടതാകട്ടെ അവശനിലയില്‍ ഒരു യുവാവ് കിണറ്റില്‍ അകപ്പെട്ട് കിടക്കുന്നതും.

തുടര്‍ന്ന് പൊലീസ് ഇയാളെ പുറത്തെടുത്തു. തായ്-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ആയിരുന്നു ഗ്രാമത്തോട് ചേര്‍ന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ നിന്ന് വിചിത്രമായ കരച്ചില്‍ ശബ്ദം കേള്‍ക്കുന്നതായി പൊലീസില്‍ അറിയിച്ചത്.

ചൈന സ്വദേശിയായ യുവാവിനെ ആണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അരമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇയാളെ പുറത്തെടുത്തു. ശരീരത്തില്‍ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു. 12 മീറ്റര്‍ ആഴമുള്ള കിണറിലാണ് യുവാവ് അകപ്പെട്ടത്.

ലിയു ചുവാനി എന്ന 22 കാരനാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ ഇയാള്‍ തായ്ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !