രണ്ടായിരം രൂപയുടെ സാരി ഓര്‍ഡര്‍ ചെയ്താല്‍ പകരം നിസാര വിലയുടെ ടീ-ഷര്‍ട്ട്; മീഷോയെ പറ്റിച്ച്‌ കോടികളുണ്ടാക്കിയ സംഘം പിടിയില്‍

ബംഗളുരു: മീഷോയില്‍ വ്യാപാരിയായി രജിസ്റ്റർ ചെയ്ത ശേഷം വൻതുകയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി.

ഏകദേശം 5.5 കോടി രൂപ തട്ടിയെടുത്ത സംഭവം മീഷോ അധികൃതർ തന്നെയാണ് പൊലീസില്‍ റിപ്പോർട്ട് ചെയ്തത്. കമ്പിനിയുടെ പേയ്മെന്റ് പരിശോധനാ സംവിധാനങ്ങളിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി വ്യാജ പരാതികള്‍ സമർപ്പിച്ചാണ് പണം തട്ടിയത്. അതേസമയം തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാർ ഉള്‍പ്പെടെ ഏതാനും പേ‍ർ ഇനിയും പിടിയിലാവാനുണ്ട്.

25 ലക്ഷത്തോളം രൂപ പിടിയിലായവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. 250 സിം കാർഡുകളും 50 ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു പ്രവർത്തനം. ഉത്തം കുമാർ (31), പാർത്ഥ്ഭായി മൻഗുകിയ (21), മൗലിക് ഗോറി (20) എന്നിവരാണ് പിടിയിലായത്. 

ഈ വ‍ർഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള ഏഴ് മാസം കൊണ്ടാണ് അഞ്ചര കോടി രൂപ മീശോയില്‍ നിന്ന് തട്ടിയെടുത്തത്. ജൂലൈ 26ന് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട് മീഷോ അധികൃതർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.

ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് പകരം മീശോയെ തന്നെ കബളിപ്പിച്ച്‌ പണം തട്ടുന്നതായിരുന്നു രീതി. ഓം സായി ഫാഷൻ എന്ന പേരില്‍ ഇവർ മീഷോയില്‍ ഒരു വ്യാപാരിയായി രജിസ്റ്റർ ചെയ്തു. തുടർന്ന് 2000 രൂപയോളം വിലവരുന്ന സാരികള്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ സാധനങ്ങള്‍ മീശോയില്‍ വില്‍പനയ്ക്ക് വെച്ചു. തുടർന്ന് ഇവർ തന്നെ വ്യാജ വിലാസങ്ങള്‍ കൊടുത്ത് ഓർഡറുകള്‍ നല്‍കുകയും ലഭിക്കുന്ന ഓർഡറിലേക്ക് സാധനങ്ങള്‍ അയക്കുകയും ചെയ്തു.

എന്നാല്‍ 2000 രൂപയുടെ സാരി ആവശ്യപ്പെട്ട് ഇവർ തന്നെ ചെയ്യുന്ന വ്യാജ ഓർഡറില്‍ അയക്കുന്നത് നിസാര വിലയുടെ ടീഷർട്ടുകളോ മറ്റോ ആയിരിക്കും. തുടർന്ന് വിലാസം ശരിയല്ലാത്തതിനാല്‍ സാധനങ്ങള്‍ ആവശ്യക്കാരിലെത്താതെ കൊറിയർ വഴി തിരികെയെത്തും. 

ഈ സമയത്താണ് കള്ളത്തരം നടക്കുന്നത്. ബോക്സുകള്‍ തുറക്കുന്നതിന്റെ വീഡിയോ ഇവ‍ർ ചിത്രീകരിക്കും. തുടർന്ന് 2000 രൂപയുടെ സാരി ഉപഭോക്താവിന് അയച്ചെങ്കിലും തിരികെ വന്നത് വിലകുറഞ്ഞ സാധനമാണെന്നും ഉപഭോക്താവ് സാധനം മാറ്റി അയച്ച്‌ കബളിപ്പിച്ചെന്നും കാണിച്ച്‌ മീഷോ അധികൃതർക്ക് പരാതി നല്‍കും.

വില്‍പനക്കാരില്‍ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികള്‍ പരിശോധിക്കാനും വീഡിയോ ഉള്‍പ്പെടെയുള്ള അതിന്റെ തെളിവുകള്‍ പരിശോധിക്കാനും മീഷോ ഒരു സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആ ഏജൻസി ഇവരുടെ വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച്‌ പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് നല്‍കുകയാണ് ചെയ്യുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ പാർട്ടികള്‍ നടത്തുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു ചെയ്തിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !