ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ.
സഞ്ജു സാംസണും (109) തിലക് വർമയും (120) സെഞ്ചുറി നേടിയ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 283 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. അഭിഷേക് ശർമ്മയുടെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയിൽ തിലക് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്.
സഞ്ജുവിൻ്റേത് പരമ്പരയിലെ രണ്ടാം സെഞ്ചുറിയും. കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇരുവരും ചേർന്നുള്ള സഖ്യം 210 റൺസാണ് കൂട്ടിച്ചേർത്തത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റിൽ 73 റൺസ് ചേർന്നു. ആറാം ഓവറിൻ്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകൾ നേരിട്ട് അഭിഷേഖ് നാല് സിക്സും രണ്ട് ഫോറും നേടിയിരുന്നു.
അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടർന്നു. തിലകായിരുന്നു കൂടുതൽ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റിംഗ് തുടർന്നു. ഇതിനിടയിൽ സെഞ്ചുറി കൂട്ടുകെട്ടും പൂർണമാക്കി. 47 പന്തുകൾ നേരിട്ട തിലക് 10 സിക്‌സും ഒമ്പത് ഫോറും നേടി. സഞ്ജു 56 പന്തുകൾ കളിച്ചു. ഒമ്പത് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്‌സ്.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിൽ ഒപ്പമെത്താം. ആദ്യ രണ്ട് മത്സരങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തിൽ ഇന്ത്യ ജയിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻടേയും അറിയാം
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമൺദീപ് സിംഗ്, അക്‌സർ പട്ടേൽ, അർൻദീപ് സിംഗ്, രവി ബിഷ്‌ചക്രവർത്തി, വരുൺ.
ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽടൺ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻ്റിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, മാർക്കോ ജാൻസെൻ, ജെയ്റാൾഡ് കോട്ട്‌സി, സിത്തല, സിത്തല, സിത്തല, സിത്തല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.