ചികിത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളികളെ ചേർത്ത് നിർത്താനൊരുങ്ങി കിൽത്താൻ ദ്വീപ്

ലക്ഷദീപ്:10.11.2024 ന് അർദ്ധരാത്രി ബേപ്പൂരിൽ വെച്ച് കിൽത്താൻ ദ്വീപിലെ മത്സ്യ ബന്ധന ബോട്ടായ അഹൽ ഫിഷറീസ് തീ പിടിക്കുകയും ബോട്ട് മുഴുവനായി കത്തി നശിക്കുകയും അതിലെ രണ്ടു ജീവനക്കാർക്ക് മാരകമായ രീതിയിൽ പൊള്ളൽ ഏൽക്കുകയും ചെയ്തു.

നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ നാലു ലക്ഷം രൂപയോളം ചിലവ് വന്നു കഴിഞ്ഞു. രണ്ടു പേരുടെയും ചികിത്സക്കായി ഒരു ദിവസം ഏകദേശം 80,000 രൂപ ചിലവ് വരുന്നുണ്ട്.

ഇതിനിടയിൽ 11.11.2024 ൽ കിൽത്താൻ ദ്വീപിലെ വിവിധ സംഘടനാ പ്രവർത്തകരും മത്സ്യ ബന്ധന തൊഴിലാളികളും ചേർന്ന് നടത്തിയ യോഗത്തിൽ കിൽത്താൻ ദ്വീപിലെ ഓറോ വാർഡുകളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അടിയന്തര സാമ്പത്തിക സഹായ പിരിവ് സമാഹരിക്കാൻ തീരുമാനിച്ചു. കഴിവിൻ്റെ പരമാവധി ജനങ്ങളിൽ നിന്നും സഹകരണമുണ്ടാവണമെന്ന് സന്നദ്ധ സംഘടനാ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു. 

ഓരോ വാർഡുകളിലും പിരിവിനായി നിശ്ചയിക്കപ്പെട്ട സന്നദ്ധ സംഘടനകളുടെ വിവരങ്ങൾ.

വാർഡ് 1- ബീച്ച് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്.

വാർഡ് 2- റീഫ് ആർട്സ് & സ്പോർട്സ് ക്ലബ് - അൽ ഇഹ്സാൻ എൻ്റർപ്രൈസസ്. 

വാർഡ് 3- സോക്കർ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് 

വാർഡ് 4- സെൻട്രൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് 

വാർഡ് 5- ദ്വീപ് കലാസമിതി ആർട്സ് & സ്പോർട്സ് ക്ലബ് 

വാർഡ് 6- ഐലൻഡ് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ് 

വാർഡ് 7- ലക്കി സ്റ്റാർട്ട് ജോളി ക്ലബ് 

വാർഡ് 8- മെറീന ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !