അമേരിക്ക;ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന് 2024ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടിയുടെ പരമ്പരാഗത ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ ഒരു വിഭാഗം നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ.
ചരിത്രപരമായി ഡെമോക്രാറ്റുകൾക്കൊപ്പം നിൽക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള ഒരു പുതിയ സർവേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്. ഒരുപക്ഷെ ഹാരിസിന് യുഎസിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ പ്രസിഡൻ്റാകാൻ കഴിയുമെങ്കിലും 2020 ൽ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ നേടിയതിനേക്കാൾ കുറവ് നോട്ടുകൾ മാത്രമായിരിക്കും ഇന്ത്യൻ കമ്മ്യുണിറ്റിയിൽ നിന്ന് ലഭിക്കുകയെന്ന് കാർനെഗീ എൻഡോവ്‌മെൻ്റ് ഫോർ ഇൻ്റർനാഷണൽ പീസ് നടത്തിയ സർവേ വെളിപ്പെടുത്തുന്നു.
കമ്മ്യൂണിറ്റിയിൽ നിന്ന് പ്രതികരിച്ചവരിൽ 61 ശതമാനം പേരും ഹാരിസിന് വോട്ട് ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു, 2020 ലെ കഴിഞ്ഞ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകദേശം 4 ശതമാനം കുറവുകണക്കാക്കുന്നതായും സർവേ വെളിപ്പെടുത്തുന്നു.മെക്‌സിക്കൻ അമേരിക്കക്കാർക്ക് ശേഷം യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ കൂട്ടായ്മയാണ് 5.2 ദശലക്ഷം ശക്തരായ ഇന്ത്യൻ അമേരിക്കൻ സമൂഹം,
നവംബർ 5-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ 2.6 ദശലക്ഷം വോട്ടർമാർ ബാലറ്റ് രേഖപ്പെടുത്താൻ യോഗ്യരാണെന്നാണ് കണക്കാക്കപ്പെടുന്നത്.എന്നാൽ ഹാരിസിൻ്റെ പാർട്ടിയുമായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ അറ്റാച്ച്‌മെൻ്റിൽ കുറവുണ്ടായിട്ടുണ്ട്. പ്രതികരിച്ചവരിൽ 47 ശതമാനം ഡെമോക്രാറ്റുകളായി എന്നും സർവ്വേ പ്രകാരം വ്യക്തമാകുന്നുണ്ട്.
അമേരിക്കയിലെ ഇന്ത്യൻ കമ്മ്യുണിറ്റി ചെറുതെങ്കിലും വളരെ സ്വാധീനം ഉള്ളതാണ്,പലപ്പോഴായി അമേരിക്കൻ ഭരണകൂടം എടുത്ത നിലപാടിൽ കമ്മ്യുണിറ്റിയുടെ മുൻഗണനകളിൽ മിതമായ മാറ്റം വന്നിട്ടുണ്ടെന്നും വലിയൊരു വിഭാഗം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു,പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന, മിഷിഗൺ, അരിസോണ, വിസ്കോൺസിൻ, നെവാഡ എന്നിവിടങ്ങളിലും ഹാരിസിനെക്കാൾ സ്വാധീനം ഡൊണാൾഡ് ട്രംപിന് നേടാൻ കഴിഞ്ഞതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.