ദുരൂഹത നീങ്ങാത്ത അമ്മുവിൻറെ മരണത്തിന് ഉത്തരം തേടി പോലീസ്-നടന്നത് കണ്ണൂർ മോഡൽ മാനസിക പീഡനമെന്ന് വിലയിരുത്തൽ

പത്തനംതിട്ട/കഴക്കൂട്ടം: ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് നഴ്‌സിങ്‌ വിദ്യാർഥിനി വീണുമരിച്ച സംഭവത്തിൽ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും.


 ചുട്ടിപ്പാറ സ്‌കൂൾ ഓഫ്‌ മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽനിന്ന്‌ വീണത്‌. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കോളേജിലെ മുഴുവൻ വിദ്യാർഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.എൻ.അബ്ദുൽ സലാം കർശനനിർദേശം നൽകി. സഹപാഠികളിൽനിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛൻ സജീവ് കോളേജ് പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികൾക്ക് മെമ്മോ നൽകി അവരിൽനിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. 

പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം.ക്ലാസിൽനിന്ന് ടൂർ പോകുന്നതിനായി അമ്മുവിനെ ടൂർ കോഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ക്ലാസിലെ ഏതാനും വിദ്യാർഥികൾ ഇത് എതിർത്തു. സഹപാഠികൾക്കിടയിൽ നിലനിന്നിരുന്ന ചില തർക്കങ്ങളെ തുടർന്നാണ് എതിർപ്പുണ്ടായതെന്നാണ് വിവരം. ഈ വിവരങ്ങൾ അമ്മു വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് അച്ഛൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. അമ്മുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനായി കോളേജിൽ തിങ്കളാഴ്ച യോഗം ചേരും.

മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

അമ്മു എ.സജീവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നുവെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലായെന്നും സഹപാഠികൾ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ആരോടും വഴക്കിനുപോകാത്ത പ്രകൃതമാണ് അമ്മുവിന്റേത്. സഹപാഠികളായ ചില പെൺകുട്ടികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. കോളേജിൽനിന്ന് ടൂർ പോകുന്നതിനെച്ചൊല്ലിയും മറ്റുമായി ബന്ധപ്പെട്ടായിരുന്നു പീഡനങ്ങൾ. അമ്മു താമസിച്ചിരുന്ന മുറിയിൽ സഹപാഠികൾ അതിക്രമിച്ചുകയറിയതായും കുടുംബം പറയുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണശേഷം അധികൃതർ പത്തനംതിട്ടയിൽ അമ്മുവിന് മികച്ച ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്.

ഞായറാഴ്ച രാവിലെ അമ്മുവിന്റെ വീട്ടിലെത്തിയ സ്ഥലം എം.എൽ.എ.കൂടിയായ മന്ത്രി ജി.ആർ.അനിലിനോട് മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്താമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. അമ്മുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. റിട്ട. നഴ്‌സിങ് സൂപ്രണ്ട് രാധാമണിയുടെയും ബിസിനസുകാരനായ സജീവന്റെയും മകളാണ് അമ്മു. സഹോദരൻ അഖിൽ ചെന്നൈയിൽ ജോലിചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !