ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: 2004ലെ ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് ശരിവെച്ചിരിക്കുകയാണ് സുപ്രീം കോടതി. ഫാസിൽ, കാമിൽ എന്നീ ഉന്നത ഡിഗ്രികൾ അനുവദിക്കുന്ന വ്യവസ്ഥകളൊഴിച്ച് ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമാണെന്നും മതേതരത്വം ലംഘിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ വിധി.

മദ്രസകളിൽ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിൻ്റെ പേരിൽ സർക്കാർ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സർക്കാരിന് ഇടപെടാമെന്നും നിർദേശിച്ചു. 

അതേസമയം 1956ലെ യുജിസി നിയമമിരിക്കെ, ഉത്തർ പ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യൂക്കേഷൻ ഉന്നത ഡിഗ്രികൾ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ഈ വർഷം മാർച്ച് 22ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. നേരത്തെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം

സുപ്രീം കോടതി വിധി ഉത്തർ പ്രദേശിൽ രജിസ്റ്റർ ചെയ്ത 13,329 മദ്രസകളിലായി പഠിക്കുന്ന 15.75 ലക്ഷം വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നതാണ്. 1995 വരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലായിരുന്നു ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനം. അന്നത്തെ കോൺഗ്രസ് സ‍ർക്കാർ ഇത് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലാക്കി. പിന്നീട്, സംസ്ഥാനത്തെ മദ്രസകളുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി 2004ൽ ഉത്തർ പ്രദേശ് സർക്കാർ ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകുകയായിരുന്നു.

മദ്രസകളുടെ അംഗീകാരം, പാഠ്യപദ്ധതി, ഭരണം തുടങ്ങിയവയ്ക്കായുള്ള ചട്ടക്കൂടാണ് നിയമത്തിൽ ഉൾപ്പെടുന്നത്. പാഠ്യപദ്ധതിയുടെ വികസനം, പരീക്ഷകളുടെ നടത്തിപ്പ്, മദ്രസകളിൽ നൽകുന്ന വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്നത് എന്നിവ നിയമത്തിൻ്റെ ഭാഗമായി രൂപീകരിച്ച ഉത്തർ പ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യൂക്കേഷൻ്റെ ഉത്തരവാദിത്തമാണ്.റാംപൂരിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഓറിയൻ്റൽ കോളേജിൻ്റെ ചെയർപേഴ്‌സൺ, ഡയറക്ടർ, പ്രിൻസിപ്പാൾ, സുന്നി, ഷിയ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോ എംഎൽഎമാ‍ർ, എൻസിഇആർടി പ്രതിനിധി, സുന്നി, ഷിയാ സ്ഥാപനങ്ങളുടെ തലവന്മാർ, സയൻസ് അധ്യാപകൻ എന്നിവരുൾപെടുന്നതാണ് ബോർഡ്.

മുൻഷി, മൗലവി (പത്താം ക്ലാസ്), ആലിം (ക്ലാസ് പ്ലസ്ടു) എന്നീ കോഴ്സുകളുടെ പരീക്ഷകൾ നടത്തുന്നതിന് പുറമേ യുജി (കാമിൽ), പിജി (ഫാസിൽ) ബിരുദങ്ങൾ, ഡിപ്ലോമകൾ (ഖാരി), സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും ബോ‍‍ർഡിൻ്റെ അധികാര പരിധിയിൽ ഉൾപ്പെട്ടിരുന്നു. തഹ്താനിയ, ഫൗക്വാനിയ, മുൻഷി, മൗലവി, ആലിം, കാമിൽ, ഫാസിൽ എന്നിവയ്ക്കുള്ള കോഴ്സുകൾ, പാഠപുസ്തകങ്ങൾ, റഫറൻസ് ബുക്കുകൾ ഉൾപ്പെടെ നിർദേശിക്കാനും ബോർഡിന് അധികാരം നൽകിയിരുന്നു.

എന്തുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്?

2004ലെ ഉത്തർ പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം മതേതരത്വം ലംഘിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് അലഹബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. കൂടാതെ, മദ്രസാ നിയമത്തിൻ്റെ ലക്ഷ്യം ഇസ്‌ലാമിലെ വിദ്യാഭ്യാസവും തത്വശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമാണെന്ന ഹ‍ർജിക്കാരൻ്റെ വാദവും കോടതി ശരിവെച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !