ഉഗാണ്ട;കിഴക്കൻ ഉഗാണ്ടയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പത്തിലധികം പേർ മരിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
ബുലാംബുലിയിലെ പർവതപ്രദേശങ്ങളിലെ ആറ് ഗ്രാമങ്ങളിലെ മണ്ണിടിച്ചിലിൽ 40 വീടുകൾ പൂർണമായും മണ്ണിനടിയിലായതിനെ തുടർന്ന് 13 മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.തലസ്ഥാനമായ കമ്പാലയിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂറോളം യാത്രചെയ്താൽ മാത്രമേ അപകടം നടന്ന മസുഗു ഗ്രാമത്തിൽ എത്താൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു .
രക്ഷാപ്രവർത്തനം തുടരുകയാണെന്നും എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.“ഞങ്ങൾക്ക് ഏകദേശം 30 പേരെ നഷ്ടപ്പെട്ടു,” ജില്ലാ കമ്മീഷണർ ഫഹീറ എംപലാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു,
ഇതുവരെ ഒരു കുഞ്ഞിൻ്റേതുൾപ്പെടെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു.നൈൽ നദി വഴിമാറിയൊഴുകിയതിന്റെ ഫലമായി രാജ്യത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗവും വെള്ളത്തിനടിയിലായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.