മീററ്റ്: ക്ഷേത്രത്തില്‍ പ്രാർത്ഥിച്ചതിന് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി.
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.വീട്ടിലെത്തിയ കുട്ടി മാതാവിനെ കാര്യങ്ങള്‍ അറിയിച്ചു. പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും കടന്നുപിടിച്ച് തന്നിലേക്ക് അടുപ്പിച്ചത്. കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഇവർ ഭവൻപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ പിടികൂടുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പാെലീസ് പറഞ്ഞു.
അഞ്ചാം ക്ലാസുകാരിയെ നടുറോഡില്‍ ക്ഷേത്രത്തിന് മുന്നില്‍ കടന്നുപിടിച്ചിട്ടും ആരും ഇടപെട്ടില്ല. മുൻപും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രദേശവാസികള്‍ പ്രതിക്കെതിരെ രംഗത്തുവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.