തിരുവനന്തപുരം: 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്സിൽ വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ ഹരിദാസ് മകൻ അനീഷ് (32) , അതിന് സഹായം ചെയ്ത് കൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ രാജു മകൻ ഷിജു (33) എന്നിവരെ ബലാൽസംഗത്തിന് 20 വർഷം വീതം തടവും 50000/- രൂപ വീതം പിഴയും ,
ശാരീരിക പീഡനത്തിന് 3 വർഷം വീതം തടവും 25000/- രൂപ വീതം പിഴയും ശിക്ഷിച്ച് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി . S.R വിധി പ്രസ്താവിച്ചു. വർക്കല പോലീസ് 2017-ൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ് ഹാജരാക്കിയത് അന്നത്തെ ഇൻസ്പ്പെക്ടർ PV . രമേഷ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. P. ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും കോടതി ഉത്തരവായി.13 വയസ്സുകാരിക്ക് പീഡനം: പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം പിഴയും.
0
ചൊവ്വാഴ്ച, നവംബർ 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.