തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാർ അറസ്റ്റില്‍ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക്, കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീർ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഉടമസ്ഥലയിലുള്ള സെയിൻ എന്ന ഹോട്ടലില്‍ നിന്നും കഴിച്ച കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.പെരിഞ്ഞനം സ്വദേശിനി ഉസൈബയാണ് മരിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ചതിന് പിന്നാലെ ഉസൈബയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു
. ഇതോടെ ഉസൈബയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഉസൈബയ്ക്ക് പുറമേ അന്നേ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച 250 ഓളം പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
സംഭവം അറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായതോടെ ആരോഗ്യവകുപ്പ് ഹോട്ടല്‍ പൂട്ടിയ്ക്കുകയായിരുന്നു. പോലീസും കേസ് എടുത്തു. ഇതിന് പിന്നാലെ പ്രതികള്‍ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.തുടർന്ന് ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഈ നിർദ്ദേശ പ്രകാരം കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.