പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്‌ഡലമകരവിളക്കു മഹോത്സവത്തിന് നവം ബർ 14-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കുകയാണ്.
തൃക്കടപ്പാട്ടൂരപ്പന്റെ ചൈതന്യവും പ്രകൃതിദത്ത സൗകര്യങ്ങളാലും ക്ഷേത്രാരംഭകാലം മുതൽ ശബ രിമലതീർത്ഥാടകർ ഇവിടം അവരുടെ പ്രിയപ്പെട്ട ഇടത്താവളമാക്കി മാറ്റി'വിശ്വമോഹനം' എന്ന പേരു നൽകിയിരിക്കുന്ന ഈ തീർത്ഥാടനകാലയളവിൽ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നൽകുകയെന്നതാണ് ദേവസ്വത്തിൻ്റെ ലക്ഷ്യം.
അതുകൊണ്ടുതന്നെ ദീർഘദൂരയാത്രികരായ, അയ്യപ്പദക്തർക്കുവേണ്ട എല്ലാസൗകര്യ ങ്ങളും സൗജന്യമായിത്തന്നെ നൽകുവാൻ ദേവസ്വം ഊന്നൽ നൽകുന്നു. മാത്രമല്ല. അന്നദാനമാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയും "തത്വമസി" എന്ന അന്നദാനപദ്ധതിയിലൂടെ തീർത്ഥാടകാലയളവിൽ
രാവിലെ 9.30 മണിമുതൽക്കും. വൈകുന്നേരം 7 മണിമുതൽക്കും അന്നദാനം നൽകുവാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം ദേവപ്രസാദ ങ്ങളായ അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.
നവംബർ 14-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് തീർത്ഥാടന മഹോത്സവത്തിന്റെയും. അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകർമ്മം ദേവസ്വം പ്രസിഡന്റും,ഗുരുവായൂർ ദേവസ്വംബോർഡ് അംഗവുമായ ശ്രീ മനോജ് ബി.നായർ, പാലാ ഡി വൈ എസ് പി ശ്രീ. കെ.സദൻ, വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. ജയസൂര്യൻ, എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെടുകയാണ്
2011ൽ ക്ഷേത്രത്തെ സർക്കാർ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ സർക്കാർതലത്തിൽ നിന്നും ലഭ്യമല്ലെങ്കിലും തീർത്ഥാടകർക്കായി, ആയുർവ്വേദ- ഹോമിയോ - അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ് സേവനവും. പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.പ്രസിഡന്റ് : മനോജ് ബി.നായർ
സെക്രട്ടറി : എൻ.ഗോപകുമാർ
ഖജാൻജി കെ.ആർ ബാബു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.