ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചു.
അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഉത്തർപ്രദേശില്‍ നിന്നുള്ള ഉസ്മാൻ മാലിക് (20), സുഫിയാൻ (25) എന്നിവർക്കാണ് വെടിയേറ്റത്.
ഭീകരരില്‍ ഒരാള്‍ തെക്കൻ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. 2023ലാണ് ഇയാള്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്നത്. മറ്റൊരാള്‍ പാക്കിസ്ഥാനില്‍ നിന്ന് വന്നതാണെന്ന് കരുതുന്നു.
ഒക്‌ടോബർ 20-ന് ഗന്ദർബാല്‍ ജില്ലയിലെ ടണല്‍ നിർമാണ സ്ഥലത്ത് കശ്മീരി ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേരെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.