കോട്ടയം :പാലാ ഇടപ്പാടിയിൽ ചിട്ടിനടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് സ്ഥാപനമുടമയെ നിക്ഷേപകർ സ്ഥാപനത്തിനുള്ളിൽ തടഞ്ഞുവെച്ചിരിക്കുന്നു.
ഇടപ്പാടി സീറോ ഗ്ലോബൽ മലങ്കര എന്ന പണമിടപാട് സ്ഥാപനത്തിലാണ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പണം നിക്ഷേപകർക്ക് നൽകാതെ കബളിപ്പിച്ചത്. പലരോടും സ്ഥപനമുടമ ഇടുക്കി ഉറുമ്പൻചോല നെടുംങ്കണ്ടം കുഴിവിള വീട്ടിൽ മനു (35) നെയാണ് ഇപ്പോൾ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുന്നത്..പാലായിൽ വിവിധ ഭാഗങ്ങളിൽ ഇയാൾ സ്ഥാപനം നടത്തുന്നതായും ഇടപ്പാടിയിൽ നിന്ന് മാത്രം 12 ലക്ഷം രൂപയും 18 പവൻ സ്വർണ്ണവും തട്ടിച്ചെന്നാണ് ലഭിക്കുന്ന വിവരം.മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥനാണ് എന്ന് തെറ്റിധരിപ്പിച്ചാണ് പലരിൽ നിന്നും പണം കൈപറ്റിയിരിക്കുന്നത്.. ഇടപ്പാടി, തലപ്പലം ഭാഗങ്ങളിലെ നിക്ഷേപകർ അറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികളായ സതീഷ് കെ. ബി. രാഹുൽ ജി നായർ.തുടങ്ങിയവർ സ്ഥലത്തെത്തി തുടർന്ന് സ്ഥാപനത്തിൽ നിന്ന് മാറാൻ ശ്രമിച്ച മനുവിനെ തടഞ്ഞുവെച്ച് പാലാ പോലീസിനെ വിവഅറിയിക്കുകയും പാലാ SHO സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്...പാലാ ഇടപ്പാടിയിൽ ചിട്ടിനടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയെ നിക്ഷേപകർ തടഞ്ഞു വെച്ചിരിക്കുന്നു.. പാലാ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നു
0
ശനിയാഴ്ച, നവംബർ 09, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.